2008, ഡിസംബർ 8, തിങ്കളാഴ്‌ച

പിന്‍വിളി

ആരാ തേങ്ങി കരയുന്നത് ..

ഈ വല്ലാതെ തണുത്ത് ഇരുണ്ടു പോയ ഈ താഴ്വാരത്തെ ഒറ്റപെട്ട ഈ വീട്ടില്‍ ..ദൂരെ നിന്നും തേയില കാടുകളെ തഴുകിഎത്തിയ മരവിപ്പിക്കുന്ന കാറ്റിനു യുക്കലിപ്സിന്റെ ഗന്ധം .... കറണ്ട് ഇന്നലെ രാത്രി ഉണ്ടായ കാറ്റില്‍ പോയി ..റാന്തലിന്റെ വെളിച്ചം എപ്പോ വേണമെങ്ങിലും കെട്ട് പോകാം, എണ്ണ തീരാറായിരിക്കുന്നു..ഒരു രാത്രിയും പകലും നീണ്ട മഴ ...പെയ്തു കൊണ്ടേയിരുന്നു ...തകരം മേഞ്ഞ മേല്‍കൂരയില്‍ പറന്നു വീണ കരിയിലകള്‍ കാറ്റിനൊപ്പം കറങ്ങിയകന്നു ..കരിമ്പച്ചയില്‍ രാത്രി കറുത്ത് പരന്നു...


ആകെ നനഞ്ഞു വീട്ടിലേക്ക് കയറിവന്നതും ലഹരി തന്നെ ആദ്യം കയ്യില്‍ വന്നത് ..തുള്ളികളുടെ ശബ്ദം ഉച്ചസ്ഥായിയിലായി ..ഏതോ കാട്ടുപക്ഷി കരഞ്ഞു പറന്നു..രാത്രി വരുന്നു...ഒറ്റയ്ക്ക് ഈ മലന്ച്ചരിവിലെ വീട്ടില്‍ .. ആനയിറങ്ങിയിട്ടുന്ടെന്നു മുത്തു,പാല്കാരന്‍ വന്നു പറഞ്ഞു ..എന്ത് ചെയ്യാന്‍ ..ഈ കാട്ടിലും മഴയിലും നനഞ്ഞു എവിടെ അവശേഷിച്ച കാബേജും കാരെട്ടും പറിച്ചു തിന്നു തിരിച്ചു പോകും ...

ആരാ ...ആ ചിമ്മിനി മുറിയുടെ ..ചാരം മൂടെ തുടന്ങുന്ന..നേരിപോടിന്റെ വെളിച്ചം ചുവന്നു തെറിച്ചു വീണ ചുമരുകളില്‍ മുഖമമര്‍്തി..അഴിഞ്ഞുലഞ്ഞ മുടി കയ്യാല്‍ ഒതുക്കി ...

"ആരാ ..."ആരാ തേങ്ങി കരയുന്നത് ..

നീ മറന്നോ എന്നെ ...ഈ കാട്ടു വഴികളില്‍ നാം ഒന്നിച്ചു നടന്ന പകലുകള്‍ ...എന്നെ തനിച്ചാക്കി നീ പോയ രാത്രി ..എനിക്കൊന്നും മറക്കാനായില്ല ..എന്തിനാ എന്നെ വിട്ടു പോയത് "

"ഞാനോ എനിക്ക് നിന്നെ മുന്പ് കണ്ട ഓര്‍മയെയില്ല "

"ഓര്‍മ്മകള്‍ ഇല്ലാത്തതു കൊണ്ടു നടന്നതൊന്നും അല്ലാതെയാവുന്നില്ലല്ലോ .."

"ഞാനിവിടെ വന്നിട്ട് കഷ്ടിച്ച് ആറു മാസ്സമല്ലേ ആയുള്ളൂ ..അതിനിടെയ്ക്ക് അങ്ങിനെ ഒരു സംഭവം ഇല്ല ഞാന്‍ ഓര്‍ക്കുന്നില്ല "

"ആറു മാസ്സമോ ....നിന്നെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി ..വര്‍ഷങ്ങള്‍ ..എത്രയോ മഴക്കാലങ്ങള്‍ ....മാഞ്ഞു പോയ വസന്തങ്ങള്‍ ...നിന്നെ തിരഞ്ഞു ഞാന്‍ വന്നു..നീ എന്നെ ഓര്‍ത്തില്ല ..."മരണമല്ല നിന്റെ മറവിയാണെന്നെ കരയിപ്പിച്ചത് ... " എന്താണെന്നെ നീ മറന്നത് "

മറന്നത് ..മറന്നത് ..ആരെയാണ് ?..എന്നെയോ ?...നിന്നെയോ ?...ആരെ ?... ഏത് കാലം ? ഏത് ദേശം ?...ഇപ്പൊ ഈ രാത്രി ...ഈ തണുത്ത മലയോരത്ത് ...നീ ...!

ഓര്‍മ്മകള്‍ നഷ്ടമായത് എവിടെ യായിരുന്നു ..മഴ ..കറുത്ത മറവിക്ക് മേല്‍ ഏതോ ദിവ്യമായ വെള്ളി തിളക്കം പകര്ന്നു ..

സംവല്സരങ്ങളുടെ വസന്ത പുഷപങ്ങള്‍ ഓര്‍മയുടെ മഴയായി ..നിറയെ വര്‍ണം വിരിഞ്ഞ പൂമെടുകളില്‍ മുടിയുലച്ചു പൊട്ടിച്ചിരിച്ചു ഓടിയകന്ന കൌമാരക്കാരിയുടെ പിന്നാലെ.... അവളുടെ കൊലുസ്സിന്റെ താളത്തിനൊപ്പം മിടിക്കുന്ന ഹൃദയത്തോടെ .. തിരിച്ചു കിട്ടിയ ഏതോ ജന്മത്തിന്റെ ബാക്കി തേടി .......


2008, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ലെഫ്റ്റ് സൈഡ് നാലാമത്തെ സ്ട്രീറ്റ് ..


"നീ ഫ്ലാറ്റിലേക്ക് വന്നാല്‍ മതി ..
പുതിയ ഫ്ലാറ്റില്‍ അറിയാല്ലോ ഡോര്‍ നമ്പര്‍ .?.
ഞാന്‍ അവിടെയുണ്ടാവും "

രാത്രി ...പരിചയമില്ലാത്ത സ്ഥലം ...
സ്ട്രീറ്റ് ലൈറ്റുകള്‍ അണഞ്ഞ വഴി വിജനം ..
ലെഫ്റ്റ് സൈഡ് നാലാമത്തെ സ്ട്രീറ്റ് ..

ഈറന്‍ കാറ്റ് .. പൊടി മഴ നനുത്ത തുള്ളികളായി ..
ഒരേ പോലുള്ള നാല് ഫ്ലാറ്റുകള്‍ ഉയര്ന്നു നിന്നു
വെളിച്ചം ബാക്കിയായ കുറച്ചു ഭാഗം മാത്രം ..

പത്താം നിലയിലാണല്ലോ ...വെളിച്ചം കാണുന്നുണ്ട് ..

മങ്ങി കത്തിയ വെളിച്ചം ലിഫ്റിനു മുന്നില്‍ ..
താഴെ എനിക്കായി മാത്രം കാത്തു നിന്നല്ലോ നീ ..ലിഫ്ടിനു നന്ദി

അടഞ്ഞ വാതിലുകള്‍കൊപ്പം വെളിച്ചം അണഞ്ഞു ..
ഏതോ മായികഗന്ധം ചുറ്റും പരന്നു ...

വാതിലിനു നേരെ നീട്ടിയ കൈ ..
മിനുസ്സമാര്‍ന്ന ഒരു ചുമലില്‍ തടഞ്ഞു ..
ഇരുട്ടിന്റെ കയ്യുകള്‍ ചുറ്റി പടരുന്നു ..
നൂറു കയ്യുകള്‍ നീട്ടി ഇരുട്റെന്നെ വാരി പുണര്‍ന്നു

ചുണ്ടുകള്‍ക്ക് കറുത്ത ചുംബനം
ഞെട്ടലല്ല..ഉണ്മാധമാണ് ഉണര്‍ന്നത് ...
ചുണ്ടുകളുടെ താളം നാഗങ്ങളുടെ സീല്‍്ക്കരമായി..

ലിഫ്റ്റ് ഒരു നീല വെളിച്ചത്തിലേയ്ക്കു വാതില്‍ തുറന്നു ..
ചുവന്ന നിലാവിന്റെ നിഴലില്‍ മാദകഭാവം നിറഞ്ഞ
നിന്റെ കണ്ണുകള്‍ ...വര്‍ണവെളിച്ചം മിഴിനീട്ടുന്ന
കറുത്ത ഗര്‍ത്തങ്ങള്‍ ..
വിരല്‍ തൊടാതെ വിടര്‍ന്ന മാദക പൂവുകള്‍ ..
ചുറ്റും പടരുന്ന വിചിത്ര ഗീതങ്ങള്‍
മിന്നിമറയുന്ന തീ പക്ഷികള്‍

ആകാശത്തിനു കീഴെ വിടര്‍ന്ന കോണ്‍ക്രീറ്റ് ശിഖരന്ങള്‍ .. ചിറകു വിരിച്ചു ..
നിന്നോടൊപ്പം രതിയുടെ താളത്തില്‍ പറന്നുയര്‍ന്ന നക്ഷത്ര തീരങ്ങള്‍ ..

എന്റെ ചിറകുകള്‍ കുഴയുന്നു ..
ഒരു തൂവല്‍ പോലെ പൊഴിഞ്ഞു വീഴുന്നു ..
താഴെ കോണ്‍ക്രീറ്റ് വനംങള്‍ എനിക്കായി കാത്തു വായ് പിളരുന്നു

2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ഘോഷയാത്ര


ഗോവിന്ദ പുരം..കഴിഞ്ഞിട്ട് അരമണിക്കൂറായി ..ഇങ്ങിനെ ഉറങ്ങിയാലോ .. !!!!
ഇവിടെ ഇറങ്ങണം ...
അകന്നു പോയ വാഹനം ..പൊടി പാറി യാത്ര പറഞ്ഞു ...
വെളിച്ചം അകന്നു ..
മേഘം മൂടിയ വെളിച്ചം വിജനതയുടെ നിലാവായി ..
മങ്ങിയ വിദൂര കാഴ്ച്കലില്‍്..വെളിച്ച പൊട്ടുകള്‍ ..
ഒരു ദിവസ്സം നീണ്ട ഒരു യാത്ര ...കൈകാലുകള്‍ക്കു വേദന ...
ചീവീടുകള്‍ എന്റെ കാലടികള്‍ക്ക് പശ്ചാതലസന്ഗീതം ..
നീല രാത്രിയുടെ കൈയ്യുകള്‍ കരിംപനകലില്‍്...പിടിച്ചുലച്ചു ..
തലകീഴായുറങ്ങുന്ന ഒരു നരിചീറാണി രാത്രി ....
കരിപനകളില്‍ കാറ്റിളകി...
ചുറ്റി പറക്കുന്ന വവ്വാലുകള്‍
കൊയ്തൊഴിഞ്ഞ പാടങ്ങളുടെ വരണ്ട മണ്ണില്‍ ..വേനല്‍ വരച്ച പാടുകള്‍ ...
ഇരുട്ടിന്റെ തിര ഇളകുന്നു ..കാറ്റിന്റെ കയ്യുകള്‍ വിറപ്പിച്ച പുല്‍നാമ്പുകള്‍ ..
നീണ്ട വഴി എന്നെ തനിച്ചാക്കുന്നു ....

കരിമ്പനകളുടെ നിരകള്‍ക്കുമപ്പുറം ദൂരെ ഒരു കറുത്ത കോട്ട ..
നീല വെളിച്ചത്തില്‍ ..കോട്ട യില്‍ വെളിച്ചം പടരുന്നു
ഈ രാത്രി എന്തിനോ ഒരുങ്ങുന്നു ..
കോട്ടയുടെ ചുറ്റും വര്‍ണ വിളക്കുകള്‍ ..
തിളങ്ങുന്ന ചേല ചുറ്റിയ സുന്ദരി വൃന്ദം ..
കുതിരകള്‍ ഒരു കൂട്ടം സേവകര്‍ ..
ഏതോ കാലം പുനര്‍ജനിക്കുന്നു ...
കോട്ട വാതില്‍ തുറന്നു ..
വെളിച്ചത്തിന്‍ പട ..
ഒരു ഗോത്ര ഗാനം ...പല്ലക്കുകള്‍ ..
നിലം തൊടാതെ പറക്കുന്ന സുന്ദരി കള്‍ ..
നീണ്ട വഴി യില്‍ വെളിച്ചം വിതറി ഒരു ഘോഷയാത്ര ..
വേഗം കൂടി വരുന്നു എന്റെ വിഴിതാരയിലേക്ക്..
ഉന്മാദം ... തൊട്ടടുത്ത്‌ വെളിച്ചത്തിന്റെ തുരുത്ത് ...
കണ്ണിനെ മൂടിയ വെന്‍ വെളിച്ചം ..
എന്റെ ലോകം വെളുതിരിക്കുന്നു...
ചുറ്റും വെളുതുപോയ രാത്രി വെളുത്ത പുല്‍മേടുകള്‍ വെളുത്ത മരങ്ങള്‍ ...
കാതില്‍ നിറഞ അജ്ഞാത സംഗീതം ...
സുന്ദരികളുടെ കണ്ണില്‍ കറുപ്പ് നിറഞ്ഞ ലാസ്യം ..
എന്നെ തൊടാതെ കടന്നു പോകുന്നു ..
ഓടി അടുക്കുന്തോറും അകന്നു പോകുന്ന വൃന്ദം ..തളരുന്നു ...
എന്നെ കൊണ്ടു പോകൂ ആ വെളിച്ചത്തിലേയ്ക്കു ....
വെളിച്ചം ഇരുട്ടിനും ഇരുട്ട് വെളിച്ചത്തിനും വഴിമാറിയപ്പോള്‍ പകല്‍ ...
കരിമ്പനകള്‍ക്കും ..
എന്നോ മറന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കും അരികില്‍ തകര്‍ന്ന പടവുകളില്‍ ....
ഒരു പാദസരം കിടന്നിരുന്നു ..
നക്ഷത്രങ്ങളുടെ തിളക്കം ബാക്കിയാക്കി ...

2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ചിറകുകള്‍



നീ..നിന്‍റെ കിനാവുകളില്‍ ..കണ്ട കാമനകള്‍ ..ഒരു സ്വപ്ന മേഘത്തില്‍ നിന്നെ ഉയര്‍ത്തി..

നിന്‍റെ കാലുകളില്‍ ഭൂമി വസന്തം.. തൊട്ടു വന്ന കാറ്റാല്‍് തഴുകി ..
നീ .നിന്‍റെ വര്‍ണ കിനാവുകള്‍ ..ഹൃദയത്തില്‍ വിടര്‍ത്തിയ ചിറകുകളില്‍ പറന്നു നിനക്കായ് ...

സാന്ദ്ര മേഘങ്ങളില്‍ ...നിന്‍റെ സ്വപ്നം.. പരസ്പരം ചേര്‍ന്ന് പറന്ന പ്രകാശവര്‍ഷങ്ങള്‍ ..

വിദൂര ഗ്രഹന്ങള്‍ ..

ജ്വലിച്ച വികാര തിരകള്‍ക്കു ..പൌര്‍ണമി ബാക്കിയാക്കിയ .. നിലാവിന്റെ ഗന്ധം ...

ഓരോ ധൂമ കേതുവും ഓരോ രതി ശകുനം ..വിജന ഗ്രഹന്ങള്‍ക്ക് ..

ആദി വഴികളുടെ ചലനംങള്‍ ..കാണാത്ത വികാരങ്ങള്‍ക്ക് ..അറിയാത്ത ഗന്ധം ..
നിന്‍റെ ചൂടില്‍ അവന്‍ വിരിഞ്ഞു ..നിന്‍റെ ചുണ്ടില്‍ ഒരു വസന്തം വിടര്‍ന്നു . .

മേഘംങള്‍ കാത്തു വച്ച മിന്നല്‍ ..നീ അവന്നില്‍ പകര്‍ന്നു...

രതിയുടെ സൂര്യന്‍ അവനെ തഴുകി ...

വേനലിന്റെ ബാഷ്പം നിന്‍റെ ചൊടികളില്‍ ..

സ്വപ്ന രാവുകള്ക്കുമാപ്പുറം....

മിന്നി മറയുന്ന താരാഗണന്ഗല്ക്കുമപ്പുറം..

ചുറ്റും കത്തുന്ന പകല്‍ .. നിന്‍റെ സ്വപ്നങ്ങളെ തൊട്ടുണര്‍ത്തി ...

നീ ഉണര്‍ന്നു ..സ്വപ്നരാവ് ബാക്കിയാക്കി ...

അവന്‍റെ പ്രാണനില്‍ നിന്‍റെ വിരല്‍ പാടുകള്‍ ..
പകല്‍ മറന്ന കനവുകളുടെ തമോഗര്‍ത്തത്തില്‍ നിന്നില്‍ അവന്‍ മറഞ്ഞു പോയി ..
നീ മാത്രം ബാക്കിയായി ...
നിന്‍റെ ചിറകുകള്‍ക്ക് വര്‍ണങ്ങള്‍ ബാക്കി ..
നിന്‍റെ ചിറകുകള്‍ക്ക് പുതിയ രക്ത ശോഭ പുതിയ ലോകങ്ങള്‍ ..

പുതിയ പ്രാണന്റെ വിളികള്‍ ..
വര്‍ണച്ചിറകുകള്‍..വിടര്‍ത്തി ..നീ വരുന്നു വീണ്ടും

2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

കടല്‍


നിലാവ് പെയ്തു ..വെളുത്ത കടല്‍ തീരം ..

ദൂരെ ഇരതെര്‍ഗ്ര്ങി വളര്‍ന്ന തെങ്ങുകള്‍ ..

ആരോ ഉപേക്ഷിച്ച തകര്‍ന്നൊരു മന്ദിരം ..

നീല തിരകളില്‍ തിളക്കം പകര്‍ന്ന ചന്ദ്ര രശ്മികള്‍ ..

കരിനീല ചക്രവാളം വിദൂരമായൊരു നക്ഷത്രം ചാര്‍ത്തി ..

നടന്നു ഒറ്റയ്ക്ക് ഞാനീ വിജനതീരത്തില്‍ എന്തിന് വന്നു ..

എന്നോ മറന്ന വഴികളില്‍ ഇത്രയും ദൂരെ ഈ അര്‍ദ്ധ രാത്രിയില്‍ ..

ആരുടെ വിളി കേട്ടു ഞാന്‍ തിരിച്ചു വന്നു ...

ആരോ വിളിക്കുന്നു എന്നെ ഈ തിര കൈകളാല്‍ ..

നേരെ നടന്നാ ചാരത്തു ചേരുവാന്‍ എന്‍റെ ഹൃദയം എന്നെ നയിക്കുന്നു ..

തിര മാറിയ തീരതാരോ മുടി വിടര്‍ത്തി കിടക്കുന്നു വശ്യമായ്

മുഖമുയര്‍ത്തി എന്നെ ഒരു രതി ഭാവം പൂണ്ടു വിളിക്കുന്നു കൈകളാല്‍
പാതി കുടിച്ചു ബാക്കിയായ മദ്യ കുപ്പി താഴെ വച്ചു ..

നീ നീട്ടിയ കൈകളില്‍ ഞാന്‍ എന്നെ തിരയുമ്പോള്‍ ..

ഒരു കാറ്റു നിന്റെ മുടികളെ തലോടി ....തിര തന്റെ കൈകളാല്‍ നമ്മെ ഉയര്ത്തി

ലോലമായി വീണ്ടും മണല്‍പരപ്പില്‍ ..

ഏതോ വന്‍ കടലിനു താഴെ ..നീല തിര മേഘങ്ങള്‍ക്ക് അപ്പുറം .. വര്‍ണ ദീപങ്ങള്‍ വാരി വിതറിയ പവിഴങ്ങള്‍ കൊണ്ടൊരു കൊട്ടാരത്തില്‍ ....

തിളങ്ങുന്ന പട്ടു മെത്തയില്‍ നിന്റെ രതി പര്‍വങ്ങള്‍ ....

ചുറ്റി പറക്കുന്ന തീ പക്ഷികള്‍ നിന്റെ ചുണ്ടുകളില്‍ ..രക്താഗ്നി

പൂവിന്റെ തലോടല്‍ ഒരു പ്രാണന്‍ തളിര്‍ക്കുന്ന മിന്നലെ തൊട്ടുണര്‍ത്തി

നീ എന്നില്‍ നിന്റെ നാവു താഴ്ത്തി ..എന്റെ പ്രാണന്റെ ചുവപ്പ് ..നിന്നില്‍ പടര്ന്നു

രാവ് ബാക്കിയാക്കിയ നീല തുടിപ്പുകള്‍ നിന്റെ വിടര്‍ത്തിയ കൂന്തലില്‍ അലിഞ്ഞകന്നു ..

ഉണര്‍ത്താന്‍ ഇനി പകലുകള്‍ ബാക്കിയുണ്ടാകുമോ ..





2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

പൌര്‍്ണമി രാത്രി


പൌര്‍്ണമി രാത്രി ഈ രാത്രി യാത്ര ..
അപരിചിതം വന്യം എന്നാകിലും..
വര്‍ണം വിരിക്കുന്ന പൂമരംങ്ങള്‍
ചൊരിയും ഗന്ധം ഉന്മത്ത സുന്ദരം ..
ഇണ തേടുന്ന രാപക്ഷിതന്‍ കൂജനം .

ലക്‌ഷ്യം ദൂരെ മലനിരകള്‍ക്കു മപ്പുറം
..പുലരിക്കു മുന്പേ ചെന്നു ചേരണം ..
രാവ് പൂത്തു വിരിയുന്നു..
ദൂരെ മുളന്കൂട്ടങ്ങള്ക്ക് ചുറ്റിനും മിന്നി മറയുന്ന ..
മിന്നാമിന്നികള്‍ ..

അടുത്ത താഴ്വാരം നിറയെ സ്വര്‍ണ വര്‍ണം ..
പൂത്ത പൂക്കാടുകള്‍..
സ്വര്‍ണം കുലച്ച വാഴകള്‍ ..
താലമേത്ഥീയ സുന്ദരി വ്യൂഹം ..മൃദു മന്ദഹാസം..
കണ്ണുകള്‍ ചുഴറ്റുന്നു ..ഇതെവിടെ ഞ്ഞാന്‍..
പിന്നില്‍ പൂ ചൂടിയ ഉണ്മധിനി ഒന്നെന്‍ ചുമലില്‍ ..
കൈകള്‍ നീട്ടി തൊടുന്നു..
മരവിച്ച കൈകള്‍ എന്നെ ഉണര്‍ത്തുന്നു ..

പാല മരങ്ങള്‍ ...വവ്വാലുകള്‍ ...തകര്‍ന്നൊരു ..
ഗന്ധര്‍വ ക്ഷേത്രം ...
മേഘം മയക്കുന്ന ചന്ദ്രന്‍ മുകളില്‍ ..
ചീറ്റി ഉണരുന്ന നാഗം മുന്നില്‍ ...
ദൂരെനിന്നു പാദ നിസ്വനം .....



2008, ഓഗസ്റ്റ് 16, ശനിയാഴ്‌ച

പാലപൂ മഴ


നിലാവ് പെയ്തു ..നനുത്ത ഈ രാത്രിയില്‍ ..
ഒറ്റയ്ക്ക് നടന്നു ..രാത്രി ഈ പാടം നിറയെ മിന്നാമിനുങ്ങുകളായി തിളങ്ങി ..
ഒറ്റയടി പാത നീളുന്നത് കടവും..കാവും
കഴിഞ്ഞെന്റെ ..ഗ്രാമ പാത എന്നെ തനിച്ചു നടത്തും വീട് വരെ . .
കൂട്ടുകരിപ്പോഴും മഥിച്ചു ചിരിക്കുന്നുണ്ടാവും മദ്യ ലഹരിയില്‍ ..
ഒറ്റയ്ക്ക് പോകേണ്ട ..ഈ രാത്രിയില്‍ ..ചില കഥകള്‍ വിശ്വസിക്കെണ്ടാതില്ലേ..?
കാറ്റു വകഞ്ഞ് വീശുന്നു നെല്‍വയല്‍ രുദ്രാകാരം..പൂണ്ടു വിവിധ രൂപം മാറുന്നു ..
പാല പൂത്ത ഗന്ധം കാറ്റില്‍ ...ചാറി ചെരിഞ്ഞു പെയ്തു തുന്ടങ്ങി കര്‍ക്കിടക മഴ.
നടത്തം വേഗം കൂട്ടി ..ഭീതി .
കാവടുക്കുന്നു പാല പൂത്തു ..ആടി നിവരുന്നു ..
കടവിലെ പടികളില്‍ ആരോ പുറം തിരിഞ്ഞു നില്ക്കുന്നു..
മഴ യും പേടിയും വിറപ്പിച്ച മനസ്സ് ..
ഒരു സ്ത്രീ രൂപം നഗ്നമായി ..നിലാവിനെ പുണരുന്നു..
രതി -ഭീതി ...
ഇങ്ങനെ ഒരു രാവും ..സുന്ദരിയും ..
ഒരു സ്വപ്ന ചലനം ...കടവിലെക്കിറങ്ങി..
അവളുടെ മുഖം നിലവില്‍ മറ്റൊരു ചന്ദ്രന്‍..
ഓരോ അന്ഗവും.. വിടരുന്ന പൂക്കടല്‍ ..
പാല വിരിച്ച തണല്‍ ..
മഴയുടെ തലോടലില്‍ ...വിയര്‍ത്തു..
വരിഞ്ഞു മുറുകി ...രതി പൂപ്പാടങ്ങള്..തമ്മില്‍ ചേര്ന്നു തുഴഞ്ഞു..
ചുണ്ടുകള്‍ തമ്മില്‍ അലിഞ്ഞില്ലാതായി ..
ഞാന്‍ നിന്നില്‍ പടര്‍നില്ലതവട്ടെ...
നീ ചിരിച്ചു ..നിന്റെ ചിരിയില്‍ ..നക്ഷത്രങ്ങള്‍ മയങ്ങി വീണു ..
...
പുലര്‍ച്ചെ ..ഉണര്‍ത്തിയത് കൂട്ടുകാര്‍ .. ചുണ്ടുകള്‍ നീലിച്ചിരുന്നു

2008, ജൂൺ 27, വെള്ളിയാഴ്‌ച

വെയില്‍


അഗാധമായ ആത്മാവിന്റെ ആഴങ്ങള്‍


ഈ ചുണ്ടുകളില്‍ നിന്നു അളക്കട്ടെ..


നിമിഷങ്ങള്‍ ..ഒരുയുങതിന്റെ..പ്രണയം പകരട്ടെ..ഈ നിമിഷങ്ങള്‍ ..


തീരാത്ത മധുരമായിരുന്നു ..അര്‍്ധോക്തിയില് നിന്ന ചുംബനം ..


തിരിച്ചു വിളിച്ചു വീണ്ടും ...


ജാലകത്തിന് കീഴെ ജനസമുദ്രം ..


ഒഴുകി പരയ്ക്കുന്ന വേനല്‍ ചൂടു..


നിന്റെ നിശ്വാസങ്ങള്‍ ..


മിടിക്കുന്ന ദ്രുത രാഗങ്ങള്‍ ..ഒരുമിച്ചു ചായുമ്പോള്‍ ...


നേരെ പതിക്കുന്നു ..വെയിലിന്‍ കണ്ണുകള്‍ ..


നാം സൂര്യനും നീയും ഞാനും ...


വിയര്‍പ്പിന്റെ ഉപ്പില്‍ ..മുറിവ് നീറി പടരുന്നു .


ചുണ്ടുകള്‍ മറക്കാതെ പരസ്പരം പൂരകം ..


കണ്ണുകള്‍ ..നിറഞ്ഞ ഉന്മാദം പറയുന്നു ..
ഒരു പാടു ശിഖരങ്ങള്‍ പുറത്തേക്ക് വിരിഞ്ഞ ഒരു കാട്ടു മരം ...കാറ്റില്‍ ഇളകുന്ന പോലെ ..
കണ്ണുകള്‍ കണ്ണുകളെ തേടുമ്പോള്‍ ..കണ്ടത് ..


കണ്ണുകള്‍ കാണാത്തതയിരുന്നു...


തൊട്ടു നിന്നതോന്നും തൊടാതെ ..


ഏതോ ഒരു വന്ച്ചുഴി നമ്മെ ചുഴറ്റി ..പറന്നു..


താഴെ കൈകള്‍ കൊരുത്തു ..കണ്ണുകള്‍ കൂമ്പി..വെയില്‍ താണു തുടങ്ങി ...

2008, ജൂൺ 25, ബുധനാഴ്‌ച

ഗന്ധര്‍വ യാമം


ഉന്മാദം ഉറക്കം മറന്ന പൌര്‍ണമി രാവുകളില്‍ പാലപ്പൂ ഗന്ധം ..വിറയാര്‍ന്ന അധരങ്ങള്‍ തേടുന്ന ചുടു നിശ്വാസം അരികെ..കണ്ണുകള്‍ അടയ്ക്കു ..ഈ രാവിന്‍റെ ആര്‍ദ്രതയെ വാരിയെടുക്കൂ..ഒരു നിശ്വാസത്തില്‍ അലിയൂ ..ജീവന്റെ താളം നിന്നെ വിളിക്കുന്നു..രാപ്പാടികളുടെ രതി ഗാനം ചെവിയോര്കൂ ..മിന്നാമിന്നുകള്‍ ഇണകളെ തിരയുന്ന വെളിച്ചം നിന്നെ വഴികാട്ടട്ടെ..പ്രണയത്തിന്റെ പദസ്വനങ്ങള് നിന്നെ നയിക്കട്ടെ..രാത്രി വിളിക്കുന്നു ..ഗന്ധര്‍വ യാമമയീ

2008, ജൂൺ 21, ശനിയാഴ്‌ച

നിന്നെ കാത്ത്


നീ എവിടെയായിരുന്നു..പ്രണയ വേദനയാല്‍ ഞാന്‍ ഞെരുങ്ങുന്നു ..
നിന്റെ കാലടികള്‍ എന്താണ് എന്നെ തേടി വരാത്തത് ..
നിന്നോടൊപ്പം മറ്റു ഞാന്‍ സന്ഗല്പ്പിക്കുന്നു ഒറ്റയ്ക്കിരുന്നു കരയുന്നു ..
നിന്റെ പ്രണയം ഒരിക്കലും തീരാത്ത സൂര്യ സ്പര്‍ശമാണ് ..
പഴക്കമേറിയ വീഞ്ഞിന്റെ ഉണ്മാത്തതയാണ് ..
നിന്നെ മാത്രം ..ഓര്ത്തു ഞാന്‍ പലതും പറയുന്നു ..
എന്റെ കൂട്ടുകാര്‍ ദൂരെ താഴ്വരകളില്‍ കാഴ്ച്ചകള്‍ കണ്ടു നടക്കുന്നു..
ഞാനോ എവിടെ നിന്റെ സങ്കല്‍പ്പത്തില്‍ ..നിന്നോട് കൊണ്ചിയും പിണങ്ങിയും ..കഴിയുന്നു..
എന്റെ പ്രേമം നിന്നോട് കലഹിക്കുന്നു ..
നിന്റെ സഖികള്‍ എന്നെ കാണുമ്പൊള്‍ എന്ത് കരുതുന്നുണ്ടാവും
എന്നെ ആ കൈകിളില്‍ ചേര്ത്തു നിര്‍ത്ത്‌ ..
ഞാന്‍ ഒരിക്കലും ആ ആലിന്ഗനതില് നിന്നും മുക്തമാക്കതിരിക്കട്ടെ..
ഇപ്പോഴും മധുരം നിറഞ്ഞ നിന്റെ ചിരിയോടെ തിളങ്ങുന്ന കണ്ണുകളോടെ
എന്റെ ചവിട്ടുപടികള്‍ കടന്നു നീ വരുന്നു എന്നെന്നെ തന്നെ ഞാന്‍ ആശ്വസിപ്പിക്കുന്നു ..
എനിക്ക് നിന്റെ ഗന്ധം അറിയാം ..നിന്റെ കാലടികളുടെ താളവും..
ഇന്നു നിലാവിന്റെ മടക്കം ഞാന്‍ അറിയ്യില്ല ..

വരൂ


വരൂ ..ചന്ദ്രിക നീല വാനില്‍ നിന്നു മഞ്ഞിന്റെ മുഖപടം അഴിക്കുന്നു..
നിന്നെ വിളിക്കുന്നു ...
രാത്രിയുടെ മൃദു സ്പന്ദനം കേള്‍ക്കുന്നില്ലേ ..രതിയുടെ നാഗങ്ങള്‍
ഇരുട്ടിന്റെ നിഴലുകളായി ഇഴയുന്നു ..
വരൂ ..പൂത്ത പാല കളില്‍ പ്രണയം ചേക്കേറിയിരിക്കുന്നു..

നിലാവിന്റെ കൈകള്‍ നിന്നെ വാരിയെടുക്കട്ടെ .. .
നീല കുറിഞ്ഞികള്‍ പൂത്ത താഴ്വാരങ്ങള്‍ .. നിനക്കു പൂ മെത്തയോരുക്കട്ടെ ..
ശലഭ ചിറകുകളില്‍ രതിയുടെ ദേവതകള്‍ നിന്റെ ..വര്‍ണസ്വപ്നങളില്‍.കൂട്ട് വരട്ടെ..

വരൂ ...വര്‍ണചിരകുകളില്‍..ഈ നിറം വീണ വന പര്‍വങ്ങ്ങളില്‍..
അരയന്നങ്ങള്‍ ഇണ കളെ തിരയുന്ന സരസ്സ് കളില്‍ ..
ഒന്നായീ പറക്കാന്‍ ..സ്വപ്നങ്ങള്‍ വിരിക്കുന്ന ഒരു നൂറു വര്‍ണ വന്സന്തങ്ങള്‍ ...
പങ്കിടാം...പടരാം ..ഒന്നായീ ..പറക്കാം...
വരൂ .
കാവുകള്‍ പൂത്തു ..കടമ്പ് പൂത്ത നദിയോരങ്ങളില്‍ ഇണ മയിലുകളുടെ കൂജനം ..
പ്രണയം വിളിക്കുന്നു...ജനിയുടെ കാറ്റില്‍ ഒരു നേര്‍ത്ത സ്വരം ....
ഒരിക്കലും തീരാത്ത മധുര സ്മ്രിതിയിലേക്ക് ....

വരൂ............. നീ തിരയുന്ന പൂര്‍ണ തയിലേക്ക് ഒന്നാകാന്‍ ..
അറിയാന്‍ നിന്റെ ഹൃദയം ഹൃദയത്തെ തൊടുന്നത് ...