2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

പൌര്‍്ണമി രാത്രി


പൌര്‍്ണമി രാത്രി ഈ രാത്രി യാത്ര ..
അപരിചിതം വന്യം എന്നാകിലും..
വര്‍ണം വിരിക്കുന്ന പൂമരംങ്ങള്‍
ചൊരിയും ഗന്ധം ഉന്മത്ത സുന്ദരം ..
ഇണ തേടുന്ന രാപക്ഷിതന്‍ കൂജനം .

ലക്‌ഷ്യം ദൂരെ മലനിരകള്‍ക്കു മപ്പുറം
..പുലരിക്കു മുന്പേ ചെന്നു ചേരണം ..
രാവ് പൂത്തു വിരിയുന്നു..
ദൂരെ മുളന്കൂട്ടങ്ങള്ക്ക് ചുറ്റിനും മിന്നി മറയുന്ന ..
മിന്നാമിന്നികള്‍ ..

അടുത്ത താഴ്വാരം നിറയെ സ്വര്‍ണ വര്‍ണം ..
പൂത്ത പൂക്കാടുകള്‍..
സ്വര്‍ണം കുലച്ച വാഴകള്‍ ..
താലമേത്ഥീയ സുന്ദരി വ്യൂഹം ..മൃദു മന്ദഹാസം..
കണ്ണുകള്‍ ചുഴറ്റുന്നു ..ഇതെവിടെ ഞ്ഞാന്‍..
പിന്നില്‍ പൂ ചൂടിയ ഉണ്മധിനി ഒന്നെന്‍ ചുമലില്‍ ..
കൈകള്‍ നീട്ടി തൊടുന്നു..
മരവിച്ച കൈകള്‍ എന്നെ ഉണര്‍ത്തുന്നു ..

പാല മരങ്ങള്‍ ...വവ്വാലുകള്‍ ...തകര്‍ന്നൊരു ..
ഗന്ധര്‍വ ക്ഷേത്രം ...
മേഘം മയക്കുന്ന ചന്ദ്രന്‍ മുകളില്‍ ..
ചീറ്റി ഉണരുന്ന നാഗം മുന്നില്‍ ...
ദൂരെനിന്നു പാദ നിസ്വനം .....



2008, ഓഗസ്റ്റ് 16, ശനിയാഴ്‌ച

പാലപൂ മഴ


നിലാവ് പെയ്തു ..നനുത്ത ഈ രാത്രിയില്‍ ..
ഒറ്റയ്ക്ക് നടന്നു ..രാത്രി ഈ പാടം നിറയെ മിന്നാമിനുങ്ങുകളായി തിളങ്ങി ..
ഒറ്റയടി പാത നീളുന്നത് കടവും..കാവും
കഴിഞ്ഞെന്റെ ..ഗ്രാമ പാത എന്നെ തനിച്ചു നടത്തും വീട് വരെ . .
കൂട്ടുകരിപ്പോഴും മഥിച്ചു ചിരിക്കുന്നുണ്ടാവും മദ്യ ലഹരിയില്‍ ..
ഒറ്റയ്ക്ക് പോകേണ്ട ..ഈ രാത്രിയില്‍ ..ചില കഥകള്‍ വിശ്വസിക്കെണ്ടാതില്ലേ..?
കാറ്റു വകഞ്ഞ് വീശുന്നു നെല്‍വയല്‍ രുദ്രാകാരം..പൂണ്ടു വിവിധ രൂപം മാറുന്നു ..
പാല പൂത്ത ഗന്ധം കാറ്റില്‍ ...ചാറി ചെരിഞ്ഞു പെയ്തു തുന്ടങ്ങി കര്‍ക്കിടക മഴ.
നടത്തം വേഗം കൂട്ടി ..ഭീതി .
കാവടുക്കുന്നു പാല പൂത്തു ..ആടി നിവരുന്നു ..
കടവിലെ പടികളില്‍ ആരോ പുറം തിരിഞ്ഞു നില്ക്കുന്നു..
മഴ യും പേടിയും വിറപ്പിച്ച മനസ്സ് ..
ഒരു സ്ത്രീ രൂപം നഗ്നമായി ..നിലാവിനെ പുണരുന്നു..
രതി -ഭീതി ...
ഇങ്ങനെ ഒരു രാവും ..സുന്ദരിയും ..
ഒരു സ്വപ്ന ചലനം ...കടവിലെക്കിറങ്ങി..
അവളുടെ മുഖം നിലവില്‍ മറ്റൊരു ചന്ദ്രന്‍..
ഓരോ അന്ഗവും.. വിടരുന്ന പൂക്കടല്‍ ..
പാല വിരിച്ച തണല്‍ ..
മഴയുടെ തലോടലില്‍ ...വിയര്‍ത്തു..
വരിഞ്ഞു മുറുകി ...രതി പൂപ്പാടങ്ങള്..തമ്മില്‍ ചേര്ന്നു തുഴഞ്ഞു..
ചുണ്ടുകള്‍ തമ്മില്‍ അലിഞ്ഞില്ലാതായി ..
ഞാന്‍ നിന്നില്‍ പടര്‍നില്ലതവട്ടെ...
നീ ചിരിച്ചു ..നിന്റെ ചിരിയില്‍ ..നക്ഷത്രങ്ങള്‍ മയങ്ങി വീണു ..
...
പുലര്‍ച്ചെ ..ഉണര്‍ത്തിയത് കൂട്ടുകാര്‍ .. ചുണ്ടുകള്‍ നീലിച്ചിരുന്നു